സ്വർണക്കടത്തിന് എല്ലാ സഹായവും ചെയ്ത് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല./



കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശിവശങ്കറും സ്വപ്ന സുരേഷും പെടാപാട് പെടുകയാണ്.
 പരസ്പര സഹായ സഹകരണ സംഘം പോലെയാണ് ഇവരുടെ പ്രവർത്തനമെന്നും യു.ഡി.എഫ് അവലോകന യോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു.


അഴിമതിയിൽ മുങ്ങിത്താഴുന്ന ഇതുപോലൊരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.


 ഇക്കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. സ്വന്തം ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും സ്വർണക്കടത്തുകാർക്ക് സഹായം നൽകിയിട്ട് അതെല്ലാം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി
സോഷ്യൽ മീഡിയ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കം തെറ്റാണ്. 
ലൈഫ് ഉൾപ്പെടെയുള്ള പദ്ധതികളിലെ അഴിമതി മൂടിവയ്ക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് വേണ്ടെന്ന് വെച്ചത്.
 നിത്യോപയോഗ സാധനങ്ങുടെ വിലക്കയറ്റം തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാരിന്റെ അഴിമതിക്കെതിരേ പ്രതിപക്ഷം പോരാട്ടം ശക്തമാക്കുമെന്നും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വാർഡ് അടിസ്ഥാനത്തിൽ 10 പേരടങ്ങുന്ന സംഘം വഞ്ചനാ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
20000 ത്തോളം വാർഡുകളിലായി ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കെടുക്കും.
Previous Post Next Post