ന്യൂദൽഹി: 2021 ഫെബ്രുവരിയാകുമമ്പോഴേക്ക് ഇന്ത്യൻ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. നിലവിൽ അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്.
''ഞങ്ങളുടെ കണക്കുകൾ കാണിക്കുന്നത് ഇന്ത്യൻ ജനതയിലെ 30 ശതമാനം പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നാണ്. ഇത് ഫെബ്രുവരിൽ 50 ശതമാനം വരെയാകാം''- കാൺപൂർ ഐ.ഐ.ടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗർവാൾ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
''കോവിഡിന്റെ നിലവിലുള്ള വ്യാപനം കേന്ദ്രസർക്കാറിെൻറ നിലവിലെ കണക്കുകളേക്കാൾ അധികമാണ്. കേന്ദ്ര സർക്കാറിെൻറ സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 14 ശതമാനം പേരിലേക്കാണ് വൈറസ് വ്യാപിച്ചിരിക്കുന്നത്''
''ഇന്ത്യയിലെ വൻ ജനസംഖ്യ കാരണം കേന്ദ്ര സർക്കാറിെൻറ സീറോളജിക്കൽ സർവേകൾക്ക് സാമ്പിൾ പൂർണ്ണമായും ശേഖരിക്കാൻ കഴിയില്ല. അതിനാൽ ഞങ്ങൾ റിപ്പോർട്ട് ചെയ്ത കേസുകളോടൊപ്പം റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളും പരിഗണിച്ച് ഒരു പുതിയ കണക്കാണ് അവലംബിക്കുന്നത്''-മനീന്ദ്ര അഗർവാൾ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധ നടപടികൾ ശക്തമായി അവലംബിക്കണമെന്ന് സമിതി ഉണർത്തി. അവധിക്കാലം വരുന്നതും ദുർഗ പൂജ, ദീപാവലി അടക്കമുള്ള ഉത്സവങ്ങൾ വരുന്നതും കോവിഡിനെ അനിയന്ത്രിതമായി വ്യാപിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകുന്നു.