തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ സിനിമ പ്രദര്‍ശനം അനുവദിക്കൂ. ജനുവരി 5 മുതലാണ് തിയേറ്ററുകൾ തുറക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.
തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി ഒൻപതുവരെ മാത്രമായിരിക്കും. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം.
സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണം. ർ
അതേ സമയം സിനിമ പ്രദർശനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും സർക്കാർ ഇളവ് നൽകാതെ തീയേറ്ററുകൾ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ. തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരുന്നുണ്ട്.
നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കാൻ സര്‍ക്കാർ അനുവാദം നൽകിയെങ്കിലും ആവശ്യപ്പെട്ട ഇളവുകൾ നൽകാതെ തിയറ്ററുകൾ തുറക്കില്ല എന്ന നിലപാടിലാണ് ഉടമകൾ.