18 അംഗ ഭരണസമിതിയിൽ 6 വീതം അംഗങ്ങൾ ബി ജെ പിക്കും യുഡിഎഫിനും, ഉണ്ട്. എൽഡിഎഫിന് അഞ്ച് അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രംഗവും വിജയിച്ചിട്ടുണ്ട്.പട്ടികജാതി വനിതക്കാണ് പ്രസിഡൻ്റ് സ്ഥാനം എന്നിരിക്കെ ബിജെപിക്കും,എൽ ഡി എഫിനുമാണ് പട്ടികാ ജാതി വനിതാ പ്രതിനിധിയുമുളളത്.
ഇതിനാലാണ് കോൺഗ്രസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണ വിട്ടു നിന്നത്.സ്വതന്ത്ര അംഗം ദീപു പടകത്തിൽ ബി ജെ പി യെ പിന്തുണച്ചു. ഇതിനിടെ എൽ ഡി എഫി ൻ്റെ ഒരോട്ട് അസാധുവുമായി.
ഇതോടെ എൽ ഡി എഫിൻ്റെ നാലു വോട്ടുകൾക്കെതിരെ ബിജെപി ഏഴ് വോട്ടുകൾ നേടി ബിന്ദു പ്രദീപ് പ്രസിഡൻ്റാകുകയായിരുന്നു.