കൊളംബോ : ശ്രീലങ്കയിൽ കോവിഡ് വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തി. വായുവിൽ ഒരു മണിക്കൂറോളം നിൽക്കാൻ കഴിയുമെന്നതിനാൽ നിലവിലുള്ളവയേക്കാളും കൂടൂതൽ അപകടകരമാണ് ഈ വെെറസ് വകഭേദം. ഇത് അതിവേഗം പടരുകയാണെന്ന് ജയവർധനപുര സർവകലാശാലയിലെ പ്രൊഫ. നീലിക മലാവിഗെ പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന ശ്രീലങ്കൻ പുതുവർഷാഘോഷത്തിനുശേഷം ഈ ശ്രേണിയിലുള്ള വെെറസ് കൂടുതൽ യുവാക്കളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 31വരെ ശ്രീലങ്കയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.