സന്ദീപ് എം സോമൻ
ന്യൂസ് ഡെസ്ക് സിംഗപ്പൂർ
സിംഗപ്പൂർ: മനുഷ്യശക്തി മന്ത്രാലയത്തിന്റെപേരിൽ (Ministry of man power) ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാരുടെ കൈയ്യിൽ നിന്നും പൊതു അംഗങ്ങൾക്ക് ലഭിച്ച എസ്എംഎസ് കേസുകളിൽ എംഒഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അവരുടെ പേജിലൂടെ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ 4 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ “തടയപ്പെടുമെന്ന്” “മെൻ പവർ മിനിസ്ട്രിയിൽ” (ministry of men power) എന്നുപേരുള്ള വ്യാജ എസ്എംഎസ് സ്വീകർത്താക്കളെ അറിയിക്കുകയും സ്വീകർത്താക്കൾ അവരുടെ രേഖകൾ ഉടനടി പരിശോധിക്കാൻ അവർ പറയുന്ന ടെലിഫോൺ നമ്പറിൽ വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.
ഇതൊരു ചതിയാണ്. അത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്ന പൊതു ജനങ്ങൾ ജാഗ്രത പാലിക്കുകയും യാതൊരു വിവരങ്ങൾ കൈമാറുന്നതിനോ അല്ലെങ്കിൽ പണം കൈമാറുന്നതിനോ ഉള്ള അഭ്യർത്ഥനയ്‌ക്ക് വഴങ്ങരുതെന്ന് എംഒഎം അറിയിച്ചു.
അത്തരം സംഭവങ്ങൾ എംഒഎം ഗൗരവമായി എടുക്കും, കാരണം അവ മനുഷ്യശക്തി മന്ത്രാലയത്തിലുള്ള പൊതു വിശ്വാസത്തെ നഷ്ടപ്പെടുത്തും എന്നും അറിയിൽ പറയുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ നിങ്ങൾ, 1800 722 6688 എന്ന നമ്പറിൽ ആന്റി സ്‌കാം ഹോട്ട്‌ലൈനിൽ വിളിക്കുക.