2600 കിടക്കകള്‍; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; ഫരീദാബാദിലെ 'അമൃത' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


 

ഫരീദാബാദിലെ ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
 

ഫരീദാബാദ്: സമ്പൂര്‍ണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച 2,600 കിടക്കകളുള്ള ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദ് സെക്ടര്‍ 88-ല്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാന്ദമയി തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും രോഗികളുടെ ആവശ്യങ്ങള്‍ക്കുമായി 14 നിലകളുള്ള ടവര്‍ ഉള്‍പ്പടെ ആകെ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണമാണ് പുതിയ ആശുപത്രിക്കുള്ളത്. ആകെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ടാകും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹൃദ്രോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, അര്‍ബുദരോഗ നിര്‍ണയ-തെറാപ്പി ഇന്‍സ്റ്റിറ്റ്യൂട്ട്, അവയവമാറ്റിവെക്കല്‍ സെന്ററുകള്‍, അപസ്മാര ചികിത്സയ്ക്കും ന്യൂറോ സയന്‍സിനുമായി പ്രത്യേക അത്യാധുനിക സെന്റര്‍, പ്രമേഹ ഇന്‍സ്റ്റിറ്റ്യൂട്ട്, കരള്‍ രോഗനിര്‍ണയ-ചികിത്സാ സെന്റര്‍, റോബോട്ടിക് സര്‍ജറി സെന്റര്‍, തീപ്പൊള്ളല്‍ വിഭാഗം, അസ്ഥി-സന്ധി രോഗ വിഭാഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സാ - അവയവമാറ്റിവെക്കല്‍ വിഭാഗം, നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രത്യേക അത്യാധുനിക യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങളുണ്ടാകും.




Previous Post Next Post