പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.


ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ജെയ്ക് സി താമസിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തി.

രാഷ്ട്രീയമായി ഈ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയില്‍ ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും യുഡിഎഫും ഒരുപോലെ സംസ്ഥാനത്തിന്റെ വികസനത്തെ എതിര്‍ക്കുകയാണ്. ഇത് ജനങ്ങളെ തുറന്നുകാണിക്കും. പുതുപ്പള്ളിയിലെ വികസനം ജനങ്ങള്‍ക്ക് പരിശോധിക്കാമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ജെയ്ക് സി തോമസ് പതിനാറിന് പത്രിക നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
Previous Post Next Post