73ൻ്റെ നിറവിൽ പ്രധാനമന്ത്രി മോദി; കഴിഞ്ഞ അ‍ഞ്ചു വർഷമായി അദ്ദേഹത്തിന്റെ ആഘോഷം ഇങ്ങനെ



ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ാം പിറന്നാൾ. മോദിയുടെ പിറന്നാൾ ദിനം വിപുലമായി ആഘോഷിക്കാനാണ് ഭാരതീയ ജനതാ പാർട്ടി തയ്യാറെടുക്കുന്നത്. പ്രാദേശിക ഘടകങ്ങളായി തിരിഞ്ഞാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.ത്രിപുരയിലെ ബിജെപി ഘടകം ഇന്ന് 'നമോ വികാസ് ഉത്സവ്' എന്ന് പേരിട്ടാണ് പ്രധാനമന്ത്രി മോദിയുടെ ജന്മദിന ആഘോഷങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രി മാണിക് സാഹയുടെ നേതൃത്വത്തിൽ മഹാ യോഗാഭ്യാസവും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിലേയും തൃപുരയിലേയും മുതിർന്ന നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.


പ്രധാനമന്ത്രിയുടെ 73ാം പിറന്നാൾ പ്രമാണിച്ച് 73 മുൻഗണനാ കുടുംബങ്ങൾക്ക് പിജി റേഷൻ കാർഡുകൾ വിതരണം ചെയ്യും. അതിന് പുറമെ, ഭഗവദ്ഗീതയുടെ 73 കോപ്പികൾ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യും, 73 വികലാംഗർക്ക് സഹായങ്ങളും ലഭ്യമാക്കും.നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലും വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 17 മുതൽ ഗാന്ധി ജയന്തി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവസാരി ജില്ലയിൽ 30,000 സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി പാർട്ടി അക്കൗണ്ടുകൾ തുറന്നുകൊടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടിൽ അറിയിച്ചിട്ടുണ്ട്. അതിന് പുറമെ, ബിജെപി യുവമോർച്ച രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി മോദി തന്റെ 73-ാം ജന്മദിനത്തിൽ ഞായറാഴ്ച ന്യൂഡൽഹി ദ്വാരകയിൽ 'യശോഭൂമി' അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ രാജ്യത്തിന് സമർപ്പിക്കും. പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം എന്നിവയുൾപ്പെടെ 15 കൺവെൻഷൻ റൂമുകളും 11,000 പ്രതിനിധികളെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള 13 മീറ്റിംഗ് റൂമുകളും അടങ്ങുന്നതാണ് ഈ കൺവെൻഷൻ സെന്റർ. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി അവസാനിച്ചതോടെ ലോകനേതാക്കൾക്കിടയിൽ സ്വീകാര്യതയുള്ള നേതാവായി പ്രധാനമന്ത്രി മോദി ഉയർന്നു. യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനി മോർണിംഗ് കൺസൾട്ട് നടത്തിയ പ്രതിവാര 'ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ' സർവേയിലാണ് മോദി തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്. 76 ശതമാനം ആളുകൾ മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചപ്പോൾ 18 ശതമാനം പേർ അദ്ദേഹത്തെ എതിർത്തു. തുടർച്ചയായി അദ്ദേഹം ഈ സർവേയിൽ ഒന്നാമത് എത്തിയിരുന്നു.

കഴിഞ്ഞ അഞ്ചു വർശഷമായി വലിയ ആഘോഷപരിപാടികളാണ് പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നടക്കാറുള്ളത്.

പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയ 2014ൽ മോദി തന്റെ പിറന്നാൾ ദിനത്തിൽ അനുഗ്രഹം വാങ്ങുന്നതിന് അമ്മയുടെ അടുത്തേക്ക് എത്തിയിരുന്നു. അന്ന് തന്നെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ് ഇന്ത്യ സന്ദർശനം നടത്തുകയായിരുന്നു. അതിന് പുറമെ, പാവപ്പെട്ടവർ‌ക്ക് വേണ്ടി 11 പദ്ധതികളും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

2018ൽ തൻ്റെ 68ാമത് പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി തന്റെ പാർലമെന്റ് നിയോജകമണ്ഡലമായ വാരണാസിയിൽ എത്തിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച അദ്ദേഹം സ്കൂൾ വിദ്യാർത്ഥികളുമായി സംവദിച്ചു.

2019ൽ തന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി പതിവ് തെറ്റിക്കാതെ തന്റെ അമ്മ ഹീരാബെന്നിന്റെ അനുഗ്രഹം വാങ്ങി. ഗുജറാത്തിലെ കെവാദിയയിൽ നടന്ന 'നമാമി നർമ്മദ' ഉത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. 'സ്റ്റാച്യു ഓഫ് യൂണിറ്റി'ക്ക് സമീപമുള്ള പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 30നാണ് അമ്മ ഹീരാബെൻ അന്തരിച്ചത്.


2020ൽ കൊവിഡ് മഹാമാരിക്കിടെയാണ് പ്രധാനമന്ത്രി തന്റെ പിറന്നാൾ ആഘോഷിച്ചത്. എന്നിരുന്നാലും, ബിജെപി ഈ അവസരത്തെ 'സേവാ സപ്താഹ്' ആയി ആചരിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി പ്രവർത്തകർ നിർധനരായ ആളുകൾക്ക് റേഷൻ വിതരണം ചെയ്യുകയും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. മോദി സർക്കാരിന്റെ 243 "അഭൂതപൂർവമായ" നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന "ലോർഡ് ഓഫ് റെക്കോർഡ്സ്" എന്ന പുസ്തകവും ബിജെപി അധ്യക്ഷൻ ജെപി നദ്ദ പ്രകാശനം ചെയ്തു. 2021ൽ പ്രധാനമന്ത്രിയുടെ വർഷത്തെ ജന്മദിനത്തിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ത്യ 2.26 കോടി കൊവിഡ് വാക്സിനേഷനുകൾ നൽകി. കൂടാതെ, പ്രധാനമന്ത്രിക്ക് സമ്മാനിച്ച മെമന്റോകളുടെ ഇ-ലേലവും നടത്തി.

2023ൽ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എട്ട് ചീറ്റകളെ തുറന്നുവിട്ടിരുന്നു. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളെയാണ് തുറന്നുവിട്ടത്.

Previous Post Next Post