ഗാസയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; 46 ടൺ സഹായങ്ങളുമായി 2 വിമാനങ്ങൾ കൂടി ഈജിപ്തിലെത്തി

 


ദോഹ: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി ഖത്തർ. ആംബുലൻസുകൾ ഉൾപ്പെടെ 46 ടൺ സഹായങ്ങളുമായി ആണ് ഖത്തർ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ആവശ്യ സാധനങ്ങളുമായുള്ള ഖത്തറിന്റെ 2 വിമാനങ്ങൾ ഇന്നലെ ഈജിപ്തിലെത്തി. ആറ് ആംബുലൻസുകളാണ് ഖത്തർ നൽകിയിരിക്കുന്നത്. ഗാസയിലേക്കുള്ള സഹായങ്ങൾ 579 ടൺ ആയി. കഴിഞ്ഞ ദിവസമാണ് 41 ടൺ സാധനസാമഗ്രികൾ ഖത്തർ ഈജിപ്തിലെത്തിച്ചത് അവശ്യ ഭക്ഷ്യസാധനങ്ങൾ ആണ് വിമാനത്തിലുള്ളത്. മെഡിക്കൽ സാമഗ്രികളും താമസിക്കാനുള്ള ടെന്റുകളുമാണ് ഗാസയിലേക്ക് ഇത്തവണ ഖത്തർ അയച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ ഇത്തവണ ആംബുലൻസുകൾ കൂടി നൽകിയിരിക്കുന്നത്. അതിനിടെ ഗാസയിൽ താത്കലികമായി വെടിനിർത്തലിന് പിന്നാലെയുള്ള സ്ഥിതിഗതികൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചേർന്ന് വിലയിരുത്തി. ഈജിപ്തും അമേരിക്കയും ഖത്തറും ചേർന്നാണ് വെടിനിർത്തൽ കാരാർ കൊണ്ടുവന്നത്. തടവുകാരുടെ കൈമാറ്റം ചെയ്യാനും, മാനുഷിക സഹായം കെെമാറാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ഥിതിഗതികൾ ഖത്തർ അമീറും,അമേരിക്കൽ പ്രസിഡന്റും ചേർന്ന് വിലയിരുത്തിയത്. ഇരുവരും ഫോൺ വഴിയാണ് സംസാരിച്ചത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യ്തു.ഒന്നര മാസത്തോളം നീളുന്ന യുദ്ധം ആണ് ഗാസ- ഇസ്രായേൽ നടന്നത്. അതിനാണ് ഇപ്പോൾ താതാകാലികമായി ഒരു അറുതി എത്തിയിരിക്കുന്നത്. ഇരു വിഭാഗവുമായി കരാറിൽ ഏർപ്പെട്ടു. ഖത്തറിന്റെ ഇടപെടലിനെ അമേരിക്കൻ പ്രസിഡന്റ് അഭിനന്ദിച്ചു. അതിന് ശേഷം ആണ് കാര്യങ്ങൾക്ക് തീരുമാനം ആയത്. നാലു ദിവസത്തെ വെടിനിർത്തലും ബന്ദികളുടെ മോചനവും ആണ് ശ്രദ്ധനേടിയിരിക്കുന്നത്.


അതിനിടെ, ഉറ്റവരെ നഷ്ടമായ പലസ്തീനികൾക്ക് സാന്ത്വനം പകർന്നും ആശ്വാസം അറിയിച്ചും മരുന്നും ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ അവശ്യ സാധനങ്ങൾ എല്ലാം അറിയിച്ചു വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള ഖത്തരി സംഘം തെക്കൻ ഗാസയിൽ പ്രവർത്തനങ്ങൾ ഏകേപിപ്പിക്കുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് ഖത്തർ സംഘം റഫ അതിർത്തി കടന്ന് തെക്കൻ ഗാസിയിൽ പ്രവേശിച്ചത്. യുദ്ധം കാരണം ഒരുതരത്തിലുള്ള യാത്രയും ഖത്തറിലേക്ക് സാധിക്കില്ലായിരുന്നു. ആദ്യ വിദേശ പ്രതിനിധി സംഘം കൂടിയാണ് മന്ത്രി ലുൽവ അൽ റാഷിദിന്റെ നേതൃത്വത്തിലേക്ക് എത്തിയത്.

ഇസ്രായേൽ ആക്രമണത്തിൽ പിരിക്കേറ്റ പലസ്തീൻ കൗമാരക്കാരെ ആശ്വാസ വാക്കുകളിലൂടെ സാന്ത്വനിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന മന്ത്രിയുടെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഭാര്യയും രണ്ടു മക്കളും പേരമകനും ഉൾപ്പെടെ കുടുംബത്തെ നഷ്ടമായ അൽ ജസീറ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദുഹിനെയും അദ്ദേഹം സന്ദർശിച്ചു. വ്യോമാക്രമണത്തിൽ ആണ് കുടംബം മരിച്ചത്. ഒക്ടോബർ 25നായിരുന്നു നുസൈറതിലെ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടന്നത്. നിരവധി ജിസിസി രാജ്യങ്ങൾ സഹായം നൽകിയിരുന്നു.
Previous Post Next Post