വാള്‍സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഖാർഗ് ഐലൻഡിലെ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തെ ഡെഡ്‌ലൈനിന് മുന്നോടിയായിട്ടായിരുന്നു ഈ മിന്നല്‍ നീക്കം.ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് തങ്ങളും വ്യാപകമായ ആക്രമണം പൂർത്തിയാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രായേല്‍ തകർത്തത്.