കാസർഗോഡ് :ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ നിന്ന് മുഖം രക്ഷിക്കാൻ മുസ്ലിം ലീഗ് എം സി കമറുദീൻ എം എൽ എ യെ യു ഡി എഫ് ജില്ല ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി. മുൻ മന്ത്രിയും ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹമ്മദലി ആണ് പുതിയ ചെയർമാൻ.
ചെയര്മാനാകുമെന്ന് പ്രതീക്ഷിച്ച ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ലയെ തഴഞ്ഞതിൽ ലീഗിനുള്ളിൽ എതിർപ്പുണ്ട്.
കമറുദീനെ പടിപടിയായി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി തടിയൂരാനാണ് ലീഗ് ശ്രമിക്കുന്നത്. തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തം കമറുദീന്റെ തലയിൽ ഇട്ട് കൈ കഴുകാനാണ് ലീഗ് നേതൃത്വം വഴിയൊരുക്കുന്നത്. തട്ടിപ്പിലൂടെ നേടിയ പണത്തിന്റെ ഗുണം പാർട്ടിയും സംസ്ഥാന ജില്ലാ നേതാക്കൾക്കും ലഭിച്ചിട്ടുണ്ട്. എല്ലാം തന്റെ തലയിലാക്കി നേതാക്കൾ പുണ്ണ്യാളന്മാരായാൽ ഖമറുദ്ദീൻ ഇതൊക്കെ പുറത്ത് പറയാൻ നിർബന്ധിതനാകും.
എം എൽ എ സ്ഥാനം രാജിവെക്കാൻ തെയ്യാറാകാത്ത ഖമറുദ്ദീൻ ഇതൊക്കെ മുന്നിൽ വെച്ച് വിലപേശുമോ എന്ന ആശങ്ക നേതൃത്വത്തിനുമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പു അടുത്തിട്ടും ജില്ലയിൽ ലീഗ് നേതൃത്വത്തിന്ന് ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടില്ല. വഖഫ് ഭൂമി തട്ടിപ്പും ജ്വല്ലറി തട്ടിപ്പും നടത്തിയ ലീഗ് നേതൃത്വത്തെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.