കൊച്ചി: മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, കെ റ്റി ജലീലും പല തവണ യു.ഏ.ഇ കോൺസുലേറ്റ് സന്ദർശിച്ചിട്ടുണ്ടന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്ത് എൻഫോഴ്സ്സ്മെൻ ഡയറക്ട്രേട്രേറ്റിന് മൊഴി നൽകിയ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ലംഘനവും, അധികാര ദുർവിനയോഗവും, സ്വജനപക്ഷപാതവും നടത്തിയ മന്ത്രിമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന സമിതി അംഗം കൂടിയായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
മകൻ്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് മന്ത്രി കടകംപള്ളി കോൺസുൽ ജനറലിനെ സന്ദർശിച്ചത് എന്ന് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട് മുഖ്യപ്രതി സ്വപ്ന സുരേഷിൻ്റെ മെഴിയിലും മുഖ്യമന്ത്രിയും കുടുബവുമായുള്ള ബന്ധം വളരെ പ്രകടമാണ് ഷാർജ ഭരണാധികരിയുടെ കേരള സന്ദർശന വേളയിൽ അവരെ സ്വീകരിക്കേണ്ടതിൻ്റെ ആചാര്യ മര്യാദകൾ പറഞ്ഞ് കൊടുക്കാനുള്ള ദൗത്യവും താനാണ് ഏറ്റെടുത്തത് എന്ന് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൽ ഡി എഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടിരിക്കയാണ്. അതിനാൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം.
ഗവർണ്ണർ വിവേചനാധികാരം ഉപയോഗിച്ച് പ്രോട്ടോക്കോൾ ലംഘിച്ച മന്ത്രിമാരെ പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിൻ്റെ രാജി ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ്പ് സമരത്തിൻ്റെ സംസ്ഥാന തല ഉൽഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു കുരുവിള മാത്യൂസ്. ജില്ലാ പ്രസിഡൻ്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിൽപ്പ് സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം എൻ ഗിരി, എൻ എൻ ഷാജി, കർഷക യൂണിയൻ പ്രസിഡൻ്റ് സുധീഷ് നായർ, അയൂബ് മേലേടത്ത് എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.