മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിലെ ഏഴു വയസുകാരൻ്റെ കൊലപാതകം കേസിൽമറ്റൊരു വഴിത്തിരിവ്

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിലെ ഏഴു വയസുകാരൻ്റെ കൊലപാതകം.
കേസിൽമറ്റൊരു  വഴിത്തിരിവ്
 കുട്ടിയുടെ അച്ഛനായ ബിജുവിനെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് തന്നെ കൊലപ്പെടുത്തിയതാണെന്ന് സംശയം ബലപ്പെടുന്നു.
ഇതേത്തുടർന്ന് രണ്ട് വർഷം മുമ്പ് മരിച്ച ബിജുവിന്‍റ മൃതദേഹം ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധന നടത്തി.
2019 മാർച്ച് 28നാണ് തൊടുപുഴയിൽ ആര്യനെന്ന ഏഴ് വയസ്സുകാരനെ രണ്ടാം പിതാവ് അരുൺ ആനന്ദ് ഭിത്തിയിലടച്ച് കൊലപ്പെടുത്തിയത്.പത്ത് ദിവസം മരണത്തോട് മല്ലിട്ട് കുഞ്ഞ് ഏപ്രിൽ ആറിന് വിട പറഞ്ഞു.
ഈ സംഭവത്തിന് നാല് മാസം മുമ്പാണ് ആര്യന്‍റെ അച്ഛൻ ബിജു മരിക്കുന്നത്. ഹൃദയാഘാതമാണെന്ന നിഗമനത്തെ തുടർന്ന് മൃതദേഹം സംസ്കരിച്ചു.
 ബിജു മരിച്ച് ഏതാനും  മാസങ്ങൾക്കകം അഞ്ജന, ബിജുവിൻ്റെ ബന്ധുവായ അരുണിനൊപ്പം ജീവിക്കാൻ തുടങ്ങി.
 ബിജുവിൻ്റെ മരണം കൊലപാതകമാണോ എന്ന് തുടക്കത്തിലെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. എങ്കിലും അന്വേഷണമുണ്ടായില്ല.എന്നാൽ ആര്യൻ്റെ മരണശേഷം ബിജു മരിച്ച ദിവസം രാത്രി അഞ്ജന ബിജുവിന് കുടിക്കാനായി പാൽ നൽകിയിരുന്നു എന്ന ഇളയ കുട്ടിയുടെ മൊഴി കൂടി ലഭിച്ചതോടെ സംശയം ബലപ്പെട്ടു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെത്തി ബിജുവിന്‍റെ കുഴിമാടം പരിശോധിച്ചത്.
ബിജുവിന് പാലിൽ അഞ്ജന വിഷം കലർത്തി നൽകിയിരുന്നോ, ഇത് അരുൺ ആനന്ദിന്‍റെ നിർദേശ പ്രകാരമായിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർ നടപടികൾ.
സംഭവത്തിൽ ആര്യന്‍റെ അമ്മ അഞ്ജനയേയും ബാലശിക്ഷാ വകുപ്പ് പ്രകാരം കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു.
Previous Post Next Post