കോവിഡ് പ്രതിരോധം; നാല് ജില്ലകൾക്ക് ഇന്ന് അർദ്ധരാത്രി മുതൽ മുപ്പൂട്ട്






തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി  പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിൾ  ലോക് ഡൗൺ ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.
എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം, ജില്ലകളിലാണ് നിലവിൽ ട്രിപ്പിൾ ലോക്ഡൗൺ   വരുന്നത്.

*ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും.

*ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം.

*അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നിൽക്കുക, മാസ്ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുക എന്നിവയെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാക്കും.

*ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും.

ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

ക്വാറന്റീൻ ലംഘിക്കുന്നവർക്ക് മാത്രമല്ല, ഇതിന് സഹായം നൽകുന്നവർക്ക് എതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശന നടപടി എടുക്കും.

ഭക്ഷണം എത്തിക്കുന്ന നടപടികൾക്ക് വാർഡ് സമതികളാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. അതിൽ കവിഞ്ഞുള്ള സാമൂഹിക പ്രവർത്തനങ്ങൾ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പരിപൂർണമായി ഒഴിവാക്കണം. 

ട്രിപ്പിൾ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ 10,000 പോലീസുകാരെയാണ് നിയോഗിച്ചു

മരുന്ന് കട, പെട്രോൾ ബങ്ക് എന്നിവ തുറക്കും.

പത്രം, പാൽ എന്നിവ രാവിലെ 6 മണിക്ക് മുമ്പ് വീടുകളിലെത്തിക്കണം.

വീട്ടുജോലിക്കാർ, ഹോംനേഴ്സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം.

പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി അടിയന്തിരഘട്ടങ്ങളിൽ യാത്ര ചെയ്യാം. 

വിമാന യാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി.

ബേക്കറി, പലവ്യഞ്ജന കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് അഭികാമ്യം.

ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിൽ വരുന്ന ജില്ലകളിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവർത്തിക്കണം. 

തിരിച്ചറിയൽ കാർഡുമായി വരുന്ന അത്യാവശ്യ വിഭാഗങ്ങളിലുള്ളവർക്ക് മാത്രമേ യാത്രാനുമതിയുണ്ടാകും.

അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ കണ്ടെയ്മെന്റ് സോൺ മുഴുവനായി അടക്കും.

*നാല് ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ സംബന്ധിച്ച് ഉത്തരവ് അതാത് ജില്ലാ ദുരന്തനിവാരണ അതോറിട്ടികൾ പുറപ്പെടുവിക്കും. മറ്റ് പത്ത് ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും.
أحدث أقدم