പട്ന: ഇന്ധന വിലവർധനവ് താങ്ങാനാവാത്തതിനെ തുടർന്ന് ബിഹാറിൽ സ്ഥാനാർഥി നാമനിർദേശം സമർപ്പിക്കാനെത്തിയത് പോത്തിന്‍റെ പുറത്ത്.
കാത്തിഹാർ ജില്ലയിലെ രാംപൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആസാദ് ആലമാണ് കഥയിലെ നായകൻ.
'താനൊരു ക്ഷീരകര്‍ഷകനാണ്. വാഹനത്തില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ചെലവഴിക്കാന്‍ എന്‍റെ കൈയില്‍ കാശില്ല'-ആലം പറഞ്ഞു.
സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 12 വരെ പതിനൊന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
പ്രളയബാധിത പ്രദേശങ്ങൾ ഉൾപെടുന്ന 28 ജില്ലകൾ ആദ്യ ഘട്ടത്തിൽ പോളിങ് ബുത്തിലെത്തും.
അടുത്തിടെയാണ് രാജ്യത്ത് പെട്രോൾ വില 100 കടന്നത്.
വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ വേളയിൽ അൽപ ദിവസത്തേക്ക് പിടിച്ചുനിർത്തിയിരുന്ന പെട്രോൾ വില അതിവേഗം സെഞ്ച്വറി കടന്നിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞ വേളയിൽ പോലും ഇന്ധന വില കുറക്കാതെ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടിയാണ് എണ്ണക്കമ്പനികൾ സ്വീകരിച്ചത്.