പ്രാര്‍ത്ഥനയുടെ പേരില്‍ വയോധികയെ മര്‍ദ്ദിച്ച സംഭവം; സ്‌നേഹാലയം അടച്ച് പൂട്ടാന്‍ ഉത്തരവ്


പ്രാര്‍ത്ഥനക്കിടെ ഉറങ്ങിപോയെന്ന് ആരോപിച്ച് വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയം അടച്ച് പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്. ഇവിടെയുള്ള അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാമൂഹിക നീതി വകുപ്പിന് നിര്‍ദേശം നല്‍കി. വയോധികരെ മര്‍ദിക്കുക, അസഭ്യം പറയുക തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ അഞ്ചല്‍ പനയഞ്ചേരിയിലെ അര്‍പ്പിത സ്‌നേഹാലയത്തിനെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇത് അടച്ചുപൂട്ടി 
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചല്‍ വില്ലേജ് ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ആര്‍ടിഒ, സാമൂഹിക നീതി ഓഫീസര്‍ തുടങ്ങിയവര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള അന്തേവാസികള്‍ ആരെന്നോ എവിടെനിന്നും കൊണ്ടുവന്നതെന്നോ യാതൊരുവിധ രേഖയും സ്ഥാപനത്തില്‍ ഇല്ല.സാമ്പത്തിക സ്രോതസിനെ കുറിച്ചും വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ കണ്ടെത്തെലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് കലക്ടര്‍ നടപടി സ്വീകരിച്ചത്. വരും ദിവസം സ്ഥാപന ഉടമ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകാനാണ് സാധ്യത. ഇക്കഴിഞ്ഞയാഴ്ച്ചയാണ് അന്തേവാസികളെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തായത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ സ്ഥാപനത്തിനും നടത്തിപ്പുകാരനും എതിരെ ഉയര്‍ന്നിരുന്നു.
Previous Post Next Post