ആലപ്പുഴ: സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് സഹകരണ വകുപ്പു മന്ത്രി വി. എൻ. വാസവൻ ആഹ്വാനം ചെയ്തു. കേരള ബാങ്കിലെ ജീവനക്കാരുടെ സംഘടനകളായ ബെഫി സംഘടന കളുടെ ലയന സമ്മേളനം ആലപ്പുഴ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സഹകരണ മേഖലയെ തകർക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്ന കാലത്താണ് കേരളബാങ്കില യൂനിയനുകൾ ഒന്നാവുന്നത്. കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കുക തന്നെ ചെയ്യും
നമ്മുടെ വിഭവങ്ങളും നാടും ഇരട്ട ചൂഷണത്തിനിരയായപ്പോൾ സഹകരണ മേഖലയാണ് താങ്ങായ് മാറിയത്. അതിനാൽ ഇന മേഖലയെ തകർക്കുക എന്നത് കേന്ദ്ര ഭരണാധികാരികളും നവീന കോർപറേറ്റുകളുടെയും അജണ്ടയാണ്. കോവിഡ് കാലത്തുപോലും ചൂഷണം ചെയ്യാൻ ഇവർ ശ്രമിച്ചപ്പോൾ സഹകരണ മേഖല അതിനെ തടഞ്ഞു. ഏത് ദുരന്തം കൺമുമ്പിൽ വന്നാലും സഹകരണ മേഖല ആശ്വാസ പ്രവർത്തനത്തിനു മുന്നിലെത്തും. സഹകരണ മേഖല നൽകിയ വീടുകൾ വായ്പകൾ
മോറെ ട്ടോറിയം മറ്റ് ആശ്വാസകരമായ പ്രവർത്തനങ്ങൾ ഇതിനുദാഹരണമാണ്.
പൊതുമേഖലാ ബാങ്കകൾ ഗ്രാമീണ മേഖലയിൽ സഹായിച്ചപ്പോൾ നാട് വളർന്നു.
എന്നാൽ ധന മൂലധനമേഖലയിൽ കോർപ്പറേറ്റുകൾ കണ്ണു വെച്ചതിൻ്റെ ഫലമായി മുൻ ഭരണാധികാരികൾ കൊണ്ടുവന്ന നല്ല കാര്യങ്ങൾ പോലും ഇല്ലാതാക്കി.
അതിനാൽ ഇന്ന് ദേശാഭിമാന പ്രചോദിതമായ മുദ്രാവാക്യം ഉയർത്തി പിടിക്കുകയാണ് ട്രേഡ് യൂണിയനുകൾ . നവരത്നങ്ങൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ പോലും മോദി സർക്കാർ ശ്രമിക്കുന്നു. എല്ലാ തകർച്ചയെയും അതിജീവിക്കാൻ LIC
ബാങ്കിംഗ് മേഖല ഇവ നടത്തിയ സേവനങ്ങൾ മറന്നു കൂടാ. എന്നാൽ അവയെ തകർത്തെറിയാൻ ശ്രമിക്കുകയാണ് കേന്ദ്രം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉയർന്ന ദാരിദ്ര നിരക്ക് രേഖപ്പെടുത്തുമ്പോൾ കേവലം
0.71 % മാത്രം ദാരിദ്യ മേഖലയിൽ ഉള്ള കേരളം അടയാള പ്പെടുത്താൻ കാരണം ഇവിടെ നടപ്പിലാക്കപ്പെട്ട ജനപക്ഷ സമീപനമാണ്. അതിന് സഹകരണ മേഖല നൽകിയ സേവനം ഒട്ടും ചെറുതല്ല..കോടതി പോലും സഹകരണ മേഖലയെ കൈയടക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു. എന്നാലും RBI യെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ ശ്രമിച്ചു വരുന്നത്. ബാങ്കിംഗിൻ്റെ നിർവ്വചനത്തിനു പോലും വിരുദ്ധമായ തിട്ടൂരമിറക്കി പ്രാഥമിക സംഘങ്ങളെ ബാങ്കിംഗ് മേഖലയിലെ ഇടപെടൽ തടയാൻ ശ്രമിക്കുന്നു
നിeക്ഷപ ഗ്യാരൻ്റി സ്കീമിൽ നിന്നും പോലും പുറത്താക്കുമെന്ന് പായുന്നു.
കേരളത്തിൽ സഹകരണ മേഖലയിലെ നിക്ഷേപം സംരക്ഷികാർ 5 ലക്ഷം വരെ സർക്കാർ ഗ്യാരൻ്റി നൽകുന്നു.
BR act നകീഴിൽ വരാത്ത സംഘങ്ങളെ വിലക്കാൻ RBl ക്ക് അധികാരമില്ല. ബേങ്കിംഗിനപ്പുറത്ത് സേവനമാണ് സഹകരണത്തിൻ്റെ മുഖമുദ്ര.നിയമ വിദഗ്ദരുമായി ആലോചിച്ച് സഹകരണ മേഖലയെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സഹകരണ മേ ഖ ല െയ സംരക്ഷിക്കാൻ കേരള സർക്കാരും കേരളജനതയും ഒറ്റക്കെട്ടായി മുന്നോട്ടും പോകുമെന്ന കാര്യത്തിൽ സംശയമില്ല
BR Act നു കീഴിൽ നിന്നുകൊണ്ടുതന്നെ കേരള ബാങ്ക് സഹകരണ രംഗത്ത് ഉറച്ചു നിന്ന് ചെറുത്തു നിൽക്കാൻ സംഘടനകളുടെ ലയനം ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മന്ത്രി കൂട്ടി ചേർത്തു.
സ്വാഗത സംഘം ചെയർമാൻ ആർ. നാസർ സ്വാഗതം പറഞ്ഞു. ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായിരുന്നു
എ. എം. ആരിഫ് mp
എം.എ മാരായ
ചിത്തരഞ്ജൻ
സലാം. എന്നിവർ അഭിവാദ്യം ചെയ്തു.
വിവിധ ട്രേഡ് യൂണിയൻ രാഷ്ട്രീയനേതാക്കൾ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.