അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു'; സ്ത്രീ ഗർഭിണിയായെന്ന് റിപ്പോർട്ട്


ജിബിൻ പാതേപ്പറമ്പിൽ 
ന്യൂസ് ബ്യൂറോ ബഹ്റിൻ 
അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ലൈംഗിക ബന്ധം പുലർത്തിയതായി വിവരാവകാശ അപേക്ഷയുടെ ഭാഗമായി പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു

വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് റിപ്പോർട്ട്. അന്യഗ്രഹജീവിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഒരു യുവതി ഗർഭിണിയായെന്ന് ഡിഫന്‍സ് ഇന്‍റിലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള പെന്‍റഗണ്‍ രേഖകൾ വ്യക്തമാക്കുന്നതായി ദി സൺ റിപ്പോർട്ട് ചെയ്തു.

അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ലൈംഗിക ബന്ധം പുലർത്തിയതായി വിവരാവകാശ അപേക്ഷയുടെ ഭാഗമായി പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തട്ടിക്കൊണ്ട് പോകൽ, ഗർഭധാരണം, ശാരീരിക ബന്ധം എന്നീ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ടുള്ള പഠനറിപ്പോർട്ട് ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി പുറത്തുവിട്ടു.

പെന്റഗണിന്റെ രഹസ്യ യുഎഫ്ഒ പ്രോഗ്രാമായ അഡ്വാൻസ്ഡ് ഏവിയേഷൻ ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമുമായി (എഎടിഐപി) ബന്ധപ്പെട്ട 1500ലധികം പേജുകളുള്ള ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ അനോമലസ് ബിഹേവിയർ, പ്രേതങ്ങൾ, ആത്‌മാക്കൾ, മറ്റ് ഐതിഹാസിക വസ്തുക്കൾ എന്നിങ്ങനെ തരംതിരിച്ചുള്ള മറ്റൊരു രേഖയുടെ റിപ്പോർട്ടുകളുണ്ട്.

യുഎഫ്ഒ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ റേഡിയേഷൻ മൂലമുള്ള പൊള്ളൽ, മസ്തിഷ്ക പ്രശ്നങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ എന്നിവ സംഭവിക്കുകയോ ചെയ്യും. വായുവിലൂടെ സഞ്ചരിക്കുന്ന അനോമലസ് വാഹനങ്ങളുമായി അടുത്തുള്ള സമ്പർക്കം മൂലം മനുഷ്യർക്ക് പരിക്കേറ്റതായി കണ്ടെത്തി. പരിക്കുകൾ വൈദ്യുതകാന്തിക വികിരണവുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. ഇത്തരം വസ്തുക്കൾ യുഎസിൻ്റെ താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

രണ്ട് മനുഷ്യരുടെ നഗ്ന ചിത്രങ്ങളയച്ച് അന്യഗ്രഹ ജീവികളെ ആകർഷിക്കാനുള്ള ശ്രമം നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആരംഭിച്ചതയി വിദേശ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നാസയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജോനാഥൻ ജിയാംഗും സഹപ്രവർത്തകരും ചേർന്ന് ബീക്കൺ ഇൻ ദ ഗാലക്സി (ബിഐടിജി) എന്ന് പേരിട്ടിരിക്കുന്ന പുതിയ ബഹിരാകാശ-ബൗണ്ട് നോട്ട് വികസിപ്പിച്ചെടുത്തത്.
അന്യഗ്രഹ ജീവികൾക്ക് ഡി-കോഡ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള രണ്ട് സ്ത്രീയുടെയും പുരുഷൻ്റെയും നഗ്ന ചിത്രങ്ങളയക്കാനാണ് ഗവേഷകരുടെ തീരുമാനം. ഇതുവഴി അന്യഗ്രഹ ജീവികളുടെ ആകാംക്ഷ വർദ്ധിപ്പിക്കാനും ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും സാധിക്കും. നീക്കം വിജയിച്ചാൽ പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെടാൻ കഴിയുമെന്നും സംഘം പ്രതീക്ഷിക്കുന്നുണ്ട്
Previous Post Next Post