6 വർഷം മുൻപ് സൗദിയിൽ കാണാതായി, രക്ഷയായത് ഒരു 'ടെലഗ്രാം സന്ദേശം'; ഒടുവിൽ തിരുവനന്തപുരം സ്വദേശിയെ കണ്ടെത്തിയത് മലപ്പുറത്ത് നിന്നും


തിരുവനന്തപുരം: 6 വർഷങ്ങൾക്ക് മുൻപ് സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലിയ്ക്ക് പോയ തിരുവനന്തപുരം ആലംകോഡ് സ്വദേശി സജീർ മുഹമ്മദ്‌ കുഞ്ഞ് എന്ന യുവാവിനെ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭാര്യ അൻസി തന്റെ ഭർത്താവിനെ കണ്ടെത്തണം എന്ന ആവശ്യം ഉന്നയിച്ച് നിരവധി പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിയ്ക്കും നോർക്കയ്ക്കും ഉന്നത പോലീസ് അധികാരികൾക്കും പരാതി കൊടുത്ത് കാത്തിരിക്കുകയായിരുന്നു. സജീറിനെ കുറിച്ച് ഒരു വിവരും ലഭിക്കാതെ സാഹചര്യത്തിലാണ് അൻസി അധികൃതരുടെ അടുത്ത് എത്തിയത്.

ഭർത്താവിനെ കുറിച്ച് 5 വർഷമായി യാതൊരു വിവരവും ഇല്ല. എന്നാൽ അതിന് ഒരു വർഷം മുമ്പ് ഫോണിൽ വിളിക്കുമായിരുന്നു എന്ന് ഭാര്യ പറഞ്ഞിരുന്നു. 5 വർഷമായി യാതൊരു വിവരവും ഇല്ലെന്നും അധികാരികൾ നിന്നും ഒരു വിവരവും കിട്ടാതിരുന്നതിനെ തുടർന്ന് അൻസി ഈ കഴിഞ്ഞ മാർച്ച്‌ 24 ന് പത്രസമ്മേളനം നടത്തി തന്റെ ഭർത്താവിനെ കണ്ടെത്തി തരണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അൻഷാദ് കേസ് ഏറ്റെടുക്കാം എന്ന് അറിയിച്ചതിനെ തുടർന്ന് സുധീഷ അഞ്ചുതെങ്ങ് അൻസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുകയും അൻഷാദിന്റെ പേരിൽ ഓതറൈസേഷൻ ലെറ്റർ കൈപ്പറ്റി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. എന്നാൽ യുവാവ് 5 വർഷങ്ങൾക്ക് മുൻപ് തന്നെ സൗദിയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. കുടുംബ പ്രശ്നം കാരണം വീട്ടുകാർ അറിയാതെ മലപ്പുറത്ത് താമസിച്ചു വരികയായിരുന്നു. അൻഷാദിന്റെ നിരന്തര ഇടപെടലിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന സജീർ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു.

അൻസിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് സാമൂഹിക പ്രവർത്തകർ അന്വേഷണം ആരംഭിച്ചത്. നാട്ടിലേക്ക് പണം അയച്ച ഒരു റെസിപ്റ്റും പാസ്പോർട്ടിന്റെ കോപ്പിയും മാത്രം വെച്ച് അൻഷാദ് നടത്തിയ പരിശ്രമത്തിലൂടെ ഒരു മാസത്തിനകം സജീറിനെ കുറിച്ചുള്ള വിവരം ലഭിച്ചു. യാതൊരു വിവരവും ഇല്ലാതിരുന്ന ഈ കേസ് ദിവസങ്ങൾക്കുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കിയത് പ്രവാസി സാമൂഹിക പ്രവർത്തകർ ആണ്.

അൻസിയ്ക്ക് ഭർത്താവിനെയും 12 വയസായ മകൾക്ക് അച്ഛനെയും തിരികെ നൽകാൻ സാധിച്ചതിൽ സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ചാരിതാർഥ്യം ഉണ്ടെന്നും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു എന്നും അൻഷാദ് കരുനാഗപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു

സാമൂഹിക പ്രവർത്തകൻ അൻഷാദ് കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെയാണ് കാര്യങ്ങൾ മുന്നോട്ട് പോയത് 5 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ കണ്ടെത്തിയത്. 32 വർഷമായി സൗദി അറേബ്യയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ലത്തീഫ് തെച്ചി ചെയർമാനായ പ്ലീസ് ഇന്ത്യ ലീഗൽ എയ്ഡ് സെല്ലിന്റെ ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി ആണ് അൻഷാദ് കരുനാഗപ്പള്ളി എന്നിവർ

أحدث أقدم