ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ചെന്ന് ബോധ്യപെട്ടതിനെ തുടർന്നാണ് നടപടി.
കോട്ടയം മെഡിക്കൽ കോളേജിൽ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേൽ സ്വദേശിയായ ലത്തീഫ് മുർഷിദിൻ്റെ ജാമ്യമാണ് റദ്ദാക്കിയത്.
തിങ്കാളാഴ്ക്കുള്ളിൽ തൊടുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്.
ജാമ്യത്തിലിറങ്ങിയ ഡോക്ടർ കേസിൽ നിന്ന് പിന്മാറാൻ യുവതിയെ ഭീഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫോൺ രേഖകളും വാട്‌സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി നടപടി റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ മുൻപ് ജാമ്യം നൽകിയതും റദ്ദാക്കാൻ കാരണമായി.
കോട്ടയം മെഡിക്കൽ കോളേജിൽ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേൽ സ്വദേശിയായ ലത്തീഫ് മുർഷിദ് മാർച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നൽകി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാര്ത്ഥിനിയെ പിഡീപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാന്റിലായെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നിന്നും ജ്യാമം നേടി ലത്തീഫ് മുർഷിദ് പുറത്തിറങ്ങി.തിങ്കാഴാഴ്‌ച്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപ് തോടുപുഴ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാജരായില്ലെങ്കിൽ പിടികൂടാൻ പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.