കോവിഡ് വിസ നിരോധനം പിൻവലിച്ച് ചൈന; ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ആശ്വാസം

 


ചൈന: ചൈനയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും, പഠിക്കുന്ന വിദ്യാർഥികൾക്കും ആശ്വാസവാർത്ത. കോവിഡ് -19 മഹാമാരിയെ തുടർന്ന് ചൈന നടപ്പാക്കിയിരുന്ന വിസ നിരോധനം പിന്‍വലിച്ചു. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾക്ക് വിസ നല്‍കാനുള്ള അഭ്യര്‍ത്ഥനകളും രാജ്യം പരിഗണിച്ചു തുടങ്ങി. കഴിഞ്ഞ മാസം ചൈനയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ കുടുംബാം​ഗങ്ങളെ തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ, ചൈനീസ് പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങള്‍ക്കും ചൈനയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് തങ്ങളുടെ കുടുംബത്തെ എത്തിക്കാൻ വിസയ്ക്ക് (visa) അപേക്ഷിക്കാമെന്നും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു. എന്നാൽ, ടൂറിസത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായുള്ള വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എംബസി അറിയിച്ചു. കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചതിനാല്‍, വിസയോ റസിഡന്‍സ് പെര്‍മിറ്റോ ഉള്ള വിദേശ പൗരന്മാര്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ചൈന തീരുമാനിച്ചു. ബംഗ്ലാദേശ്, ബെല്‍ജിയം, എത്യോപ്യ, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ഫിലിപ്പീന്‍സ്, റഷ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ചൈന താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


എപിഇസി ബിസിനസ് യാത്രാ കാര്‍ഡുകളുള്ള (APEC business travel cards) വിദേശ പൗരന്മാര്‍ക്കും നിരോധനം ബാധകമായിരുന്നു. പോര്‍ട്ട് വിസകള്‍, 24/72/144- മണിക്കൂര്‍ വിസ ഫ്രീ ട്രാന്‍സിറ്റ് പോളിസി, ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ടൂര്‍ ഗ്രൂപ്പുകള്‍ക്കുള്ള 15 ദിവസത്തെ ഗുവാങ്ഷി വിസ ഫ്രീം പോളിസി എന്നിവയും രാജ്യം നിരോധിച്ചിരുന്നു.
أحدث أقدم