കോഴിക്കോട്: ബലമായി ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന റഷ്യൻ യുവതിയുടെ പരാതിയിൽ മലയാളി ആൺ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആഖിൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നതെന്ന് യുവതി മൊഴി നൽകി. കമ്പി ഉപയോഗിച്ച് മർദ്ദിച്ചു. പാസ്പോർട്ട് കീറിക്കളഞ്ഞെന്നും യുവതി മൊഴി നൽകി. മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. സുഹൃത്തില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായും യുവതി പൊലീസിന് മൊഴി നല്‍കി.
ഇന്‍സ്റ്റഗ്രാം വഴിയാണ് ആഖിലിനെ പരിചയപ്പെട്ടത്. ആദ്യം ഖത്തറില്‍ എത്തി. അതിനു ശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു വെന്ന് യുവതി മൊഴി നല്‍കി. കോഴിക്കോട് കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ഇരുവരും താമസിച്ചു വരികയായിരുന്നു. സുഹൃത്തിന്റെ പീഡനം സഹിക്ക വയ്യാതെ യുവതി കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ആഖിൽ ഒളിവില്‍ പോയി. പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.