നെടുങ്കണ്ടം: കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി പൊളിച്ച് പൊലീസ്. കഴിഞ്ഞ ദിവസം തൂക്കുപാലം പമ്പിന് സമീപം കാറിടിച്ചുണ്ടായ അപകടത്തില്‍ താടിയെല്ലിന് പൊട്ടലുണ്ടാകുകയും തലയില്‍ പരിക്ക് പറ്റുകയും ചെയ്തെന്ന പേരില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാടകീയ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. വാഹനമിടിച്ച് ഉണ്ടായെന്ന് പറയുന്ന ആളിന്റെ തലയ്ക്കും താടിയെല്ലിനും മാത്രമാണ് പരുക്കു പറ്റിയെന്നതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. യുവാവിനെ ചികിത്സിച്ച ഡോക്ടറും ഇത്തരത്തില്‍ സംശയം പ്രകടപ്പിച്ചിരുന്നു.
സംഭവം നടന്ന ദിവസം സമീപത്തെ വിവിധ സിസിടിവി പരിശോധനയിലൂടെ വാഹനമിടിച്ചുവെന്ന് പറയുന്ന സമയത്ത് കാറുകള്‍ ഒന്നുംതന്നെ അപകട സ്ഥലത്തുകൂടി കടന്ന് പോയിട്ടില്ലായെന്ന് വ്യക്തമായി. അപകടം സംഭവിച്ച യുവാവിന്റെ കൂടെ താമസിച്ച് വരുന്നവരെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
🔮🔮🔮🔮🔮🔮🔮🔮🔮
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
https://chat.whatsapp.com/HoZislb4o6f5UtRxphTqE8
ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക് 👇🏻
https://www.facebook.com/Pampadykkaran-news-108561161032497/