ബംഗളൂരു : ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിൽ മലയാളിയായ യുവാവും പങ്കാളിയായ യുവതിയും അറസ്റ്റിൽ.
ബിസിനസ് എക്സ്ചേ ഞ്ച് ഗ്രൂപ്പ് എന്ന കമ്പനി യുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയു മായ സുബീഷ് പി വാസു (31), ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിരാണ് അറസ്റ്റിലായത്.
മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്‌ത് കഴിഞ്ഞ വർഷ മാണ് വ്യാപാരിയായ കെ ആർ കമലേഷിൽ നിന്നും ഇവർ പണം വാങ്ങിയത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വ്യാപാരം തുടങ്ങുക യോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് വ്യാപാരി കേസ് നൽകിയത്.
രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് ശിൽപ. കൊല്ലം കരുനാഗപ്പള്ളി യിൽ നിന്ന് കസ്റ്റഡിയി ലെടുത്ത ഇവരെ ബംഗളൂരു പൊലീസിനു കൈമാറുകയായിരു ന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം.
കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുക ളിലും കേസുകളുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപകരെ തട്ടിപ്പിന് ഇരയാക്കുന്നത്. അറസ്റ്റ് ചെയ്‌ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയി ൽ റിമാൻഡ് ചെയ്തു.