കൊച്ചി : മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയാ യ പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ജി ലക്ഷ്മണ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 11 ന് കൊച്ചി യിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ എത്താന്‍ ബുദ്ധിമുട്ടു ണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെ ത്തന്നെ അറിയിച്ചതാ യാണ് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ഐ ജി ലക്ഷ്മണ ചോദ്യം ചെയ്യ ലിന് ഹാജരായിരുന്നില്ല.
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കു ന്നത്. ആന്ധ്ര സ്വദേശി കളുമായുള്ള മോൻസ ൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടു മായി ഐജി ലക്ഷ്മണ നും ബന്ധമുണ്ടെന്നാണ് ഇഡിയുടെ സംശയം.
വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണയ്ക്കു പുറമേ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെ യും ഇഡി ചോദ്യം ചെയ്യും. ഈ മാസം 16 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എസ് സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുള്ളത്.
ലക്ഷ്മണയെയും സുരേന്ദ്രനെയും ചോദ്യം ചെയ്തശേഷം 18, 19 തീയതികളിൽ കെ. സുധാകരനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. അതിനു മുൻപു സുധാകരനു നോട്ടിസ് നൽകും.