ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ക്ഷേത്രത്തിനുള്ളിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ അയൽക്കാരനായ പ്രതിയെ നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ചു. മേയ് 18 നായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചുികൊണ്ടിരിക്കുയായിരുന്ന കുട്ടിയെ പ്രതിയായ പവിത്ര ക്ഷേത്രത്തിനകത്തേക്ക് കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. സംഭവത്തിനെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പിന്നീട് പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. പിന്നാലെ പ്രതിഷേധം ശക്തമായി സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.