റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് യുഎസ് പൗരത്വം. പുതിയ തീരുമാനവുമായി അമേരിക്ക. ഡിപാർട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാർക്ക് വേണ്ടി ടെലിവിഷൻ റിയാലിറ്റി ഷോ നടത്തുന്ന കാര്യം പരിഗണിക്കുന്നത്. സമ്മാനിക്കും. ഇത്തരമൊരു നിർദ്ദേശം പരിഗണനയിലുണ്ടെന്ന് ഡിഎച്ച്എസ് സ്ഥിരീകരിച്ചിട്ടുഓണ്ട്.
കനേഡിയൻ അമേരിക്കനായ റോബ് വോർസോഫാണ് പരിപാടിയുടെ അവതാരകനാകുക എന്നാണ് വിവരം. ദേശസ്‌നേഹവും പൗരധർമ്മവും ആവോളമുണ്ടെന്ന് മത്സരാർഥികൾ തെളിയിക്കേണ്ടി വരും. കുടിയേറ്റക്കാർക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സൂചന. പരാജയപ്പെടുന്നവർക്ക് രാജ്യം വിട്ടുപോകേണ്ടി വരും. ഓരോ മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയിൽ.
സ്വർണം കുഴിച്ചെടുക്കുന്നതുമുതൽ ഫോർഡിന്റെ പഴയ മോഡൽ കാർ അഴിച്ച് സെറ്റുചെയ്യുന്നതുവരെ മത്സരങ്ങളുടെ പട്ടികയിലുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവേശനകവാടമായ എലിസ് ദ്വീപിലാണ് മത്സരം ആരംഭിക്കുന്നത്. ഓരോ എപ്പിസോഡിലും ഒരു മത്സരാർഥി പുറത്താകും. കഴിയുന്നത്ര പിടിച്ചുനിൽക്കുകയും മത്സരത്തിൽ വിജയിക്കുകയുമായിരിക്കണം ഓരോ കുടിയേറ്റക്കാരന്റേയും ലക്ഷ്യം.
വകുപ്പിലെ ജീവനക്കാരിൽ നിന്ന് റിയാലിറ്റി ഷോ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ഓരോ നിർദേശവും അംഗീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ മുൻപ് സമഗ്രപരിശോധനയ്ക്ക് വിയേയമാക്കുന്ന പതിവുണ്ടെന്നും പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക് ലോഗ്ലിൻ പറഞ്ഞു.