മുംബൈ: പിറന്നാള്‍ ആഘോഷിക്കാനുള്ള പണം കണ്ടെത്താൻ യുവാവിനെ കൊന്ന് ഫോണ്‍ കവര്‍ന്ന കേസില്‍ ആറ് കൗമാരക്കാരും 22 വയസുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്‍റെ ജന്മദിനാഘോഷത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്.
സംഗ്ലിയിലെ കോപര്‍ഗാവ് ചന്‍സാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോി കൊലപ്പെടുത്തി ഫോണ്‍ മോഷ്ടിച്ചത്. 4,500 രൂപയ്ക്കു ഫോണ്‍ വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു.
അന്വേഷണസംഘം ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്തപ്പോള്‍ സകോറിയിലെ ഒരാള്‍ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു ഏഴംഗ സംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ ആറു പേര്‍ 14-17 വയസിന് ഇടയിലുള്ളവരാണ്.