മുന്നണി സ്ഥാനാർത്ഥികൾക്കും അൻവറിനും പുറമെ മറ്റു ആറ് സ്ഥാനാർത്ഥികൾ കൂടി നിലമ്പൂരിൽ ജനവിധി തേടുന്നുണ്ട്. പല പ്രശ്നങ്ങൾ ഉയർത്തി വോട്ട് ചോദിക്കുന്ന ഇവരെല്ലാം പ്രചാരണത്തിലും സജീവമാണ്. എന്നാൽ, ജയിക്കാനല്ല തന്റെ മത്സരം എന്നാണ് നിലമ്പൂർ കോവിലകം അംഗമായ സ്ഥാനാർത്ഥി പറയുന്നത്. പ്രധാനമുന്നണികൾക്ക് നാട്ടുകാരുടെ നാട്ടങ്കമാണ് നിലമ്പൂരിൽ. യുഡിഎഫിനും എൽഡിഎഫിനും എൻഡിഎക്കും സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്നാണ്. നാട്ടുകാരല്ലെങ്കിലും പി വി അൻവറും, എസ‍്ഡിപിഐ സ്വതന്ത്രനും അയൽക്കാരാണ്. ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും എത്തിയവരുടെ മത്സരം. അവർക്ക് വോട്ട് ചോദിക്കാൻ പലം കാരണങ്ങളുണ്ട്. സ്ഥാനാർത്ഥി രാധാകൃഷ്ണൻ നമ്പൂതിരിപ്പാടിന്റേത് വിത്യസ്ഥ കാരണമാണ്. രാജകുടുംബാംഗം ആദിവാസി ജനതയുടെ ക്ഷേമത്തിനാണ് വോട്ട് തേടുന്നത്