അതീവ പ്രഹര ശേഷിയുള്ള ഒരു വൈറസിനെ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട് !! രോഗം ബാധിക്കുന്ന നാലിൽ മൂന്നു പേരുടെയും മരണം ഉറപ്പ് !!!



ഈ വൈറസിൻ്റെ അടുത്ത വിഭജനം കൂടി നടന്നാൽ ലോകം മുഴുവൻ ഈ മഹാവ്യാധി വീണ്ടും കാട്ടുതീ പോലെ പടരും എന്നത് ഉറപ്പാണ്. ഈ രോഗം ബാധിക്കുന്ന നാലിൽ മൂന്ന് പേരുടെ മരണം ഉറപ്പാണ് എന്നാണ് ഗവേഷകർ പറയുന്നത്. ഈ മഹാവിപത്തിൽ നിന്ന് ലോകത്തെ എങ്ങനെ രക്ഷിക്കാം എന്നത് സംബന്ധിച്ച ഗവേഷണത്തിലാണ് അമേരിക്കയിലേയും ചൈനയിലേയും ശാസ്ത്രജ്ഞന്മാർ ഇപ്പോൾ മുഴുകിയിരിക്കുന്നത്.

എച്ച്.കെ.യു ഫൈവ് സെക്കൻ്റ് എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് അത്യന്തം അപകടകാരിയാണ്. ആദ്യമായി രോഗബാധകൾ ചോർന്നതായി സംശയിക്കപ്പെടുന്ന ലാബിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത് എന്ന വസ്തുതയാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ഈ വൈറസ് മനുഷ്യകോശങ്ങളുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന കാര്യത്തിലാണ് ഗവേഷണം നടത്തുന്നത്.

ആളുകളുടെ തൊണ്ട, വായ, മൂക്ക് എന്നിവയിൽ കാണപ്പെടുന്ന കോശങ്ങളുമായി ഈ വൈറസിന് പെട്ടെന്ന് തന്നെ ബന്ധപ്പെടാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച നൂറുകണക്കിന് വവ്വാലുകളുടെ ഒരു ചെറിയ ഉപവിഭാഗത്തിൽ നിന്ന് ചൈനയിലാണ് ഗവേഷകർ ഈ വൈറസിനെ ശേഖരിച്ചത്. ഇപ്പോൾ ഈ വൈറസുകൾ വവ്വാലുകളിൽ മാത്രമാണ് കാണപ്പെടുന്നത് എങ്കിലും മറ്റ് ജീവികളിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബ് ചോർച്ചയിൽ നിന്നാണ് -19 ഉത്ഭവിച്ചതാണ് എഫ്ബിഐയും സിഐയും ഇപ്പോഴും വിശ്വസിക്കുന്നത്. ചൈനയിലെ ചന്തകളിൽ മൃഗങ്ങളെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ചിരുന്നതും രോഗം പടരാൻ ഇടയാക്കി എന്നാണ് വിലയിരുത്തൽ. ലോകം മുഴുവനായി അടച്ചിടേണ്ട അവസ്ഥയാണ് കോവിഡിൻ്റെ തുടക്കകാലത്ത് ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകളാണ് അക്കാലത്ത് വിവിധ രാജ്യങ്ങളിൽ മരിച്ചത്. അന്ന് രോഗം ബാധിച്ച പലരുടേയും ആരോഗ്യനില ഇപ്പോഴും മോശമായി തുടരുന്ന അവസ്ഥയും ഉണ്ട്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ വൈറസ് ആദ്യം കണ്ടെത്തിയതിനെ അപകടകാരി എന്ന വസ്തുതയാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്.
Previous Post Next Post