കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിർമാണം നടക്കുന്ന മേഖലയിൽ തന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അശാസ്ത്രീയ നിർമാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ മുതൽ വാഹനങ്ങൾ ഭാഗികമായി കടത്തി വിടാൻ തുടങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.