തിരുവനന്തപുരം: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് എന്‍ഡിഎ അല്ല മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലും ഹരിയാനയിലും എന്തുനടന്നുവെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. അതിന്റെ ആവര്‍ത്തനമാണ് ബിഹാറില്‍ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ്. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലയില്‍ ഇനി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കില്ല. ഈ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൂടിയുണ്ടാക്കിയ അട്ടിമറിയാണ്. എന്ത് വേണമെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. മോദി-ഷാ ഭരണത്തിന്റെ കീഴില്‍ നിഷ്പക്ഷവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നുള്ള ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ബിഹാറില്‍ നിന്നുള്ളത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.