ഏലത്തിന് കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന മോട്ടറന് വേണ്ടി വാങ്ങി വെച്ച പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയെന്നാണ് പ്രാഥമിക നിഗമനം
ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ജോർജ് രാവിലെ വളക്കോടേക്ക് പോയ ശേഷമാണ് സംഭവം. പന്ത്രണ്ട് മണിയോടെ ഭർത്താവ് തിരികെ എത്തിയപ്പോൾ ഭാര്യ വസീനയെ വീട്ടിൽ കണ്ടില്ല.ശുചിമുറിയിലെ ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് അവിടെയെത്തി നോക്കിയപ്പോഴാണ് വസീന ഭിത്തിയിൽ ചാരി നിലത്തിരിക്കുന്ന രീതിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ഉടൻ തന്നെ സമീപവാസികളെയും ഉപ്പുതറ പോലീസിനെയും വിവരമറിയിച്ചു.
ആദ്യ ഭാര്യയും മക്കളും ജോജിനെ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒറ്റക്ക് താമസിക്കുകയായിരുന്ന ജോർജ് നാലു വർഷം മുൻപാണ് കായംകുളം സ്വദേശി വസീനയെ രജിസ്റ്റർ വിവാഹം കഴിച്ചത്.
വസീനയുടെയും രണ്ടാം വിവാഹമാണ്. വസീനക്ക് മാനസിക പ്രയാസങ്ങൾ നേരിടുന്നതിനാൽ വർഷങ്ങളായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഭർത്താവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവർക്കും മക്കളില്ല.