തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സുഗമമാക്കാൻ ഒരു സീറ്റ് കൂടി ആവശ്യമുള്ള ബിജെപിയെ സംബന്ധിച്ചിട ത്തോളം വിഴിഞ്ഞത്തെ ഫലം അതിനിർ ണ്ണായകമാണ്. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിയ്ക്ക്, വിഴിഞ്ഞത്ത് സർവശക്തിപുരം ബിനു വിജയിച്ചാൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷമെന്ന 51-ലേക്ക് എത്താനാകും. എന്നാൽ 2015ൽ പിടിച്ചെടുത്ത സിറ്റിംഗ് സീറ്റ് എൻ. നൗഷാദിലൂടെ നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇടതുപാളയത്തിൽ ഉയർന്ന വിമത ഭീഷണി മറികടക്കാനാകുമോ എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി.
പഴയ കരുത്തുറ്റ കോട്ട തിരിച്ചുപിടിക്കാൻ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനെയാണ് യുഡിഎഫ് കളത്തിലിറക്കി യിരിക്കുന്നത് എന്നാൽ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി വിമതനായി മത്സരിക്കു ന്നത് യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഒൻപത് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. മുന്നണികളെ ഒരുപോലെ വട്ടംകറക്കുന്ന വിമത ശല്യം ആർക്ക് തുണയാകുമെന്നത് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമാകും.