ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി അമ്മായിയമ്മയുമായി വാക്കുതർക്കം; 35 കാരിയായ ടെക്കി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ





ബെംഗളൂരു : ബെംഗളൂരുവിൽ കുടുംബ കലഹത്തെ തുടർന്ന് 35 കാരിയായ എഞ്ചിനീയർ ജീവനൊടുക്കി. ഡെല്ലിൽ ജീവനക്കാരിയായിരുന്ന സുഷമയാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വർഷം മുമ്പ് പുനീത് കുമാറിനെ വിവാഹം കഴിച്ചതായും ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകനുണ്ടെന്നും പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും യുവതിയുടെ അമ്മായിയമ്മ സമ്മതിക്കിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ സുഷമയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത് അനുസരിച്ച് പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ നിലപാട് എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഗുരുതര ആരോപണമാണ് സുഷമയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുളളത്. നിസാര കാര്യങ്ങൾക്ക് കൽപന യുവതിയെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞ് പോയെന്ന പരാതിയിലാണ് ഇരുവർക്കുമിടയിൽ തർക്കം സ്ഥിരമായിരുന്നത്.

സ്ത്രീധന പീഡനം മകൾ അനുഭവിച്ചതായി യുവതിയുടെ കുടുംബവും ആരോപിച്ചു. ഒളിവിൽ പോയ കൽപനയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി യിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Previous Post Next Post