ഊരും പേരുമില്ലാത്ത ഇമെയിലുകളുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന കേരള പോലീസ്, മുഖ്യമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് താമസിക്കുന്ന ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ഗണേഷ് കുമാറിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ത്രീകൾക്ക് വിശ്വാസത്തോടെ വിളിക്കാവുന്ന 112 എന്ന കൺട്രോൾ റൂം നമ്പറിലേക്കാണ് അവർ പരാതിപ്പെട്ടത്. ഒരു മന്ത്രിയുടെ ഭാര്യ തന്നെ തന്റെ ഫോൺ ചോർത്തുന്നുവെന്നും മന്ത്രിയുടെ സ്റ്റാഫ് തന്നെ കയ്യേറ്റം ചെയ്തുവെന്നും വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രിയും പോലീസും പുലർത്തുന്ന മൗനം കുറ്റകരമാണ്. മുഖ്യമന്ത്രിയുടെ മകളെപ്പോലും വിളിച്ചു വിവരം പറഞ്ഞിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് രാഹുൽ ചോദിച്ചു