പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള പരിചയസമ്പന്നരല്ലാത്ത ചർച്ചാസംഘം, ആഴത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വേഗത്തിൽ സമാധാന കരാറിലെത്താൻ ശ്രമിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് യൂറോപ്പിലെ സഖ്യകക്ഷികൾ ഭയപ്പെടുന്നു.
ഉപരോധങ്ങൾ നീക്കുന്നതും ഇറാന്റെ ആണവ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും സംബന്ധിച്ച അടിസ്ഥാനപരമായ കാര്യങ്ങളിൽ വ്യക്തത വരുത്താതെ ഉപരിപ്ലവമായ കരാറിൽ ഒപ്പിടുന്നത് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് കാരണമാകുമെന്നാണ് യൂറോപ്പ് ഭയക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചതും കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായതും മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സമാധാന ഉടമ്പടി ലംഘിച്ചാൽ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.