ഓരോ ബൂത്തിലും എത്ര പേര്‍ വോട്ടു ചെയ്തുവെന്നും ഇത് വ്യക്തമാക്കുന്ന ഒപ്പിട്ട ഫോം 17 സി രേഖയും ബൂത്തുകളിൽ ഏജന്‍റുമാര്‍ക്ക് ഉദ്യോഗസ്ഥര്‍ നൽകിയിട്ടുണ്ട്. ഈ രേഖ സമാഹരിച്ച് ജില്ലാ തലത്തിൽ യുഡിഎഫ് പരിശോധിക്കും. ഇത് വിലയിരുത്തി വോട്ടെണ്ണൽ കേന്ദ്രത്തിൽ എടുക്കേണ്ട നിലപാട് കൈക്കൊള്ളും. പോളിങ് ശതമാന കണക്ക് വൈകിയെന്ന പരാതിക്കിടെയാണ് മുന്നണിയുടെ നീക്കം. എന്നാൽ തപാൽ വോട്ടുകളുടെ കണക്ക് കൃത്യമാക്കാനുള്ള സമയം മാത്രമാണ് എടുത്തതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ക്ക് മുന്നിൽ കാവൽ നിൽക്കണമെന്ന പ്രചാരണവും യുഡിഎഫ് അണികള്‍ക്കിടിയിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നായിരുന്നു കമ്മീഷൻ മറുപടി. ഇതിന് പിന്നാലെയാണ് വോട്ടിംഗ് കേന്ദ്രങ്ങളിലെ ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ മുഴുവൻ സമയം സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിയെ ഇരുത്തണമണെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്.