2025 ഒക്ടോബർ 12നാണ് ഹരിപ്പാട് പള്ളിപ്പാട് പനമുട്ട് പാടത്ത് സരള ഷോക്കേറ്റ് മരിച്ചത്. കൃഷിക്കായി വയൽ വൃത്തിയാക്കുന്നതിനിടെ സരളയുടെ ഒപ്പം ഉണ്ടായിരുന്ന ലതക്കാണ് ഷോക്കേറ്റത്. ലതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സരളക്ക് ഷോക്കേറ്റ് തെറിച്ചു വീഴുകയും മരണപ്പെടുകയും ചെയ്തത്. തുടർന്ന് മൃതദേഹവുമായി കെഎസ്ഇബി പള്ളിപ്പാട് സെക്ഷൻ ഓഫീസിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീട് മരണാനന്തര ചടങ്ങിലേക്കായി ഒരുലക്ഷം രൂപ നൽകി.