പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. നടപടിയെടുത്ത ശേഷം അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ശബരിമല യുവതി പ്രവേശനവും ശബരിമല സ്വർണ്ണക്കൊള്ളയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആത്മകഥയിലൂടെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും യോഗത്തിൽ ചർച്ചയാകും. സമ്മർദ്ദ തന്ത്രത്തിലൂടെ നടപടി ഒഴിവാക്കാനുള്ള ശ്രമമാണ് പത്മകുമാറിന്റേത് എന്നാണ് സിപിഐഎമ്മിനുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പത്മകുമാറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് അഭിപ്രായവും പ്രവർത്തകർക്കിടയിൽ ഉണ്ട്.