തുടർന്ന് ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ യുവാവ്, വീട്ടുകാരെ മർദിക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീട് മുറിയിൽ പൂട്ടിയിട്ടിരുന്ന യുവാവിനെ ബലം പ്രയോഗിച്ച് സുഹൃത്തുക്കൾ വീട്ടിൽ നിന്ന് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് പോക്സോയും ആക്രമണവു മായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടിയും യുവാവും പരസ്പരം പരിചയക്കാരായിരുന്നു വെന്നും പൊലീസ് അറിയിച്ചു.