ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ മരണം തളർത്തി. മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം വൈദ്യുതി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടൻ ശ്രമിച്ച് പേരക്കുട്ടി. ബന്ധുക്കളുടെ ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും 30കാരന് ഗുരുതര പരിക്ക്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിലാണ് മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം ജീവനൊടുക്കാൻ മുപ്പതുകാരൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗെടെ സ്വദേശിയായ വയോധികയുടെ സംസ്കാര ചടങ്ങുകളുടെ അവസാന ഘട്ടത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ദഹന ചൂളയിലേക്ക് വച്ച് അടയ്ക്കാനൊരുങ്ങുമ്പോഴായിരുന്നു പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം. ചൂളയിലേക്ക് ചാടിയ യുവാവിനെ ഏറെ പണിപ്പെട്ടാണ് സമീപത്തുണ്ടായിരുന്നവർ പുറത്തെത്തിച്ചത്. ജീവൻ രക്ഷിക്കാനായെങ്കിലും ഗുരുതര പൊള്ളലാണ് യുവാവിന് നേരിട്ടിട്ടുള്ളത്