തൃശൂര്‍: കൊവിഡ് രോഗികളോടുള്ള ക്രൂരതകള്‍ അവസാനിക്കുന്നില്ല. രോഗിയായ വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കട്ടിലില്‍ കെട്ടിയിട്ടു.
കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ വലിയ
ക്രൂരത നേരിട്ടത്.
രോഗം മൂര്‍ച്ഛിച്ചിട്ടും ജീവനക്കാര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല.
അബോധാവസ്ഥയിലായ ഇവര്‍ കെട്ടിയിട്ട നിലയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് തലയ്ക്ക് പരുക്കേറ്റു. തലയ്ക്ക് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഭാഗത്തും രക്തം കട്ട പൊടിച്ചതായി ബന്ധുക്കൾ പറയുന്നു.
ഇതേ വാര്‍ഡില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്. കുഞ്ഞു ബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകന്‍ വിദേശത്താണ്. കുഞ്ഞു ബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും തൃശൂര്‍ ഡി.എം.ഒക്കും ബന്ധുക്കള്‍ പരാതി നല്‍കി.
കൊവിഡ് രോഗിയായ കൊവിഡ് രോഗിയായ കുഞ്ഞുബീവിയെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാനായി കൂടെ നില്‍ക്കാൻ അനുവാദം ചോദിച്ചെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല.