തദ്ദേശ തെരഞ്ഞെടുപ്പ് അണികൾ മുസ്ലിം ലീഗിനെ കൈയൊഴിയുന്നു

കോഴിക്കോട് :ഇന്ത്യൻ നാഷണൽ ലീഗ് എൽ ഡി എഫ് ഘടക കക്ഷിയായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്നനിലയിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ പാർട്ടി വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. ശാഖ തലം മുതൽ നല്ല ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നത്.
 യു ഡി എഫുമായി തെറ്റിപ്പിരിഞ്ഞ  മാണി കോൺഗ്രസിന്റെ വരവും, കഴിഞ്ഞ നാല്‌ വർഷത്തെ സംസ്ഥാന ഭരണവും, പ്രകൃതി ദുരന്തങ്ങളെയും, നിപ്പ, കോവിഡ് വൈറസ് വ്യാപനം തടഞ്ഞു നിർത്താനും, പ്രകടന പട്ടികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാനും  ആരോഗ്യ,  വിദ്യാഭ്യാസ രംഗത്തും ലൈഫ് ഭവന പദ്ധതിയിലുംകേരളം കൈവരിച്ച നേട്ടങ്ങൾ എല്ലാം തന്നെ ജനങ്ങളുടെ മുന്നിൽ അണിനിരത്തിയാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടാൻ തയ്യാറായിട്ടുള്ളത്.   
എന്നാൽ യുഡി എഫ് മുന്നണിയിലേ പ്രബല ക്ഷിയായ മുസ്ലിം ലീഗിന്റെ നേതാക്കൾ പ്രതികളായ വഖഫ് ഭൂമി തട്ടിപ്പും,കോടികളുടെ ജ്വല്ലറി തട്ടിപ്പിലൂടെ പാവപ്പെട്ട നിക്ഷേപകരെ വഴിയാധാരമാക്കുകയും യു ഡി എഫ് ഭരണ കാലത്ത് നിർമിച്ച പാലാരിവട്ടം പാലം പൊളിച്ചു പണിതുടങ്ങിയതും  എല്ലാനിലയിലും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇന്ന് എത്തിച്ചേർന്നിട്ടുള്ളത്. 
ന്യൂനപക്ഷ രക്ഷകരാണ് തങ്ങളെന്ന മേലങ്കി അഴിഞ്ഞു വീണു മുഖം നഷ്ടപ്പെട്ട് നിലയില്ലാ കയത്തിൽ മുങ്ങിത്തപ്പുകയാണ് ലീഗ്.  സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ഇന്ന് നേരിന്റെ പക്ഷമായ ഐ എൻ എല്ലിലേക് ലീഗ് വിട്ട് പ്രവർത്തകർ വരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.  പാർട്ടിയിൽ ചേർന്നവർക്ക് മലപ്പുറം, കോഴിക്കോട്,  എന്നി ജില്ലകളിൽ  ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ പി അബ്ദുൾ വഹാബും, കണ്ണൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ,  കാസർഗോഡ് സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ഉം മെമ്പർഷിപ്  നൽകി .
🟥🟧🟨🟩🟦🟪⬛⬜
*നേരറിയാൻ നേരിട്ടറിയാൻ പൊറോപ്പാട് ന്യൂസ്*
Previous Post Next Post