മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രളയകാലത്ത് ജെയ്സൽ തന്റെ മുതുക് ചവിട്ടു പടിയാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഇയാളുടെ ആ ചിത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്സൽ ശ്രദ്ധേയനായിരുന്നു.
മലപ്പുറം താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതാണ് പുതിയ കേസ്.താനൂര്‍ തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ നല്‍കി. കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ തങ്ങളെ ഇരുവരെയും വിട്ടതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞിരിക്കുന്നത്.പരാതിയിൽ ജെയ്സലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് വിവിധ സംഘടനകള്‍ ഇദ്ദേഹത്തിന് ലക്ഷങ്ങള്‍ നല്‍കുകയും ഒരു കാർ പാരിതോഷികമായി നൽകുകയും ചെയ്തിരുന്നു.