ആശങ്ക ചൈനീസ് റോക്കറ്റിന്റെ ഒരുഭാഗം ഇന്നു രാത്രിയില്‍ ഭൂമിയില്‍ വീണേക്കും




ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്. ഇതിന്റെ അവശിഷ്ട്ടങ്ങൾ ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി നിര്‍വചിക്കാനാവൂ എന്നാണ് വിവിധ സ്പേസ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ന്യൂയോര്‍ക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീഴുമോ എന്ന ആശങ്കയിലാണ് അമേരിക്ക. എന്തെങ്കിലും നാശനഷ്ടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. അന്തരീക്ഷത്തില്‍ കടന്നാലുടന്‍ വെടിവെച്ചിടുന്നതിനെക്കുറിച്ച് യുഎസ് സൈന്യം ആലോചിച്ചിരുന്നുവെങ്കിലും പിന്നീടത് വേണ്ടെന്നു വച്ചു. ലോംഗ് മാര്‍ച്ച് -5 ബി റോക്കറ്റ് ഏപ്രില്‍ 29 ന് ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായാണ് വിക്ഷേപിച്ചത്.


 
18 ടണ്‍ ഭാരമുള്ള പ്രധാന സെഗ്മെന്റാണ് ഇപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നത്. റോക്കറ്റിന്റെ വലിയ ഭാരമാണ് ശാസ്ത്രലോകത്തെ ആശങ്കയിലാക്കുന്നത്. പെന്റഗണ്‍ വെളിപ്പെടുത്തല്‍ അനുസരിച്ച് ശനിയാഴ്ച രാത്രിേ പതിനൊന്നു മണിയോടു കൂടി ഇത് ഭൂമിയില്‍ പതിക്കും. നിലവില്‍ സെക്കന്‍ഡില്‍ നാലു മൈല്‍ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. ഭ്രമണപഥത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് കടന്നാല്‍ വേഗത വര്‍ധിക്കും.

റീ എന്‍ട്രിയില്‍ റോക്കറ്റ് ഘടകങ്ങള്‍ അന്തരീക്ഷത്തില്‍ തന്നെ കത്തി നശിക്കുമെന്ന് ചൈനീസ് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, റോക്കറ്റിന്റെ വരവിനെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് റോക്കറ്റ് സെഗ്മെന്റ് ട്രാക്കുചെയ്യുന്നുണ്ടെന്ന് പെന്റഗണ്‍ വക്താവ് മൈക്ക് ഹോവാര്‍ഡ് പറഞ്ഞു. യുഎസ് സൈന്യത്തിന് റോക്കറ്റ് ഭാഗങ്ങള്‍ വെടിവെച്ച് വീഴ്ച്ചാന്‍ പദ്ധതിയില്ലെന്ന് ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നു.


أحدث أقدم