വിദിഷ; കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ 30 പേർ കിണറ്റിൽ വീണു. നാലു പേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടാത്.
കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനായി ആളുകൾ കൂട്ടത്തോടെ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ആൾക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകൾത്തട്ട് തകർന്ന് 30 പേർ കിണറ്റിലേക്ക് വീഴുകയായിരുന്നു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച്ബസോദയിൽ വ്യാഴാഴ്ചയാണ് സംഭവം. കിണറ്റിൽ വീണ 19 പേരെ രക്ഷപ്പെടുത്തി. നാലു മൃതദേഹങ്ങളും കണ്ടെത്തി.
ഇനിയും നിരവധി പേരാണ് കിണറ്റിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.