സിംഗപ്പൂർ: കൂടിവരുന്ന കോവിഡ് -19 അണുബാധയുടെ സാഹചരൃം കെടിവി ക്ലസ്റ്ററുമായി ബന്ധമുള്ള വിയറ്റ്നാമിൽ നിന്ന് ഹ്രസ്വകാല വിസിറ്റ് പാസിലെത്തിയ വനിതയിലൂടെയാണ്• ഈ ഫെബ്രുവരിയിൽ ഫാമിലി വിസയിൽ ആണ് ഇവർ സിംഗപ്പൂരിലേക്ക് പ്രവേശിച്ചത്.
ഈ വെള്ളിയാഴ്ചയും ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിൻറ് അതോറിറ്റിയും (ഐസിഎ) മാൻപവർ മന്ത്രാലയവും (എംഒഎം) ഈ കെടിവി ക്ലസ്റ്ററിനുള്ളിൽ വൈസ് സംബന്ധമായവ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ കാരൃത്തെപ്പറ്റി പോലീസ് അന്വേഷണം തുടരുകയാണെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇവരുടെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ എന്തെങ്കിലും ക്രിമിനൽ കുറ്റം കാണിക്കുന്നുണ്ടെങ്കിൽ, അവരുടെ കൈവശമുള്ള വർക്ക് പാസ്, സ്റ്റുഡന്റ് പാസ് അല്ലെങ്കിൽ വിസിറ്റ് പാസ് റദ്ദാക്കുകയൊ, ഇവിടെ നിന്ന് സ്വാദേഷത്തേക്ക് നാടുകടത്തുകയോ എന്നിവ ഉൾപ്പെടെ ഉള്ള കർശന നടപടികൾ അവർക്കെതിരെ എടുക്കുമെന്ന് ഐസിഎയും എംഎമ്മും പറഞ്ഞു.
ഹ്രസ്വകാല സന്ദർശക വിസയിൽ സിംഗപ്പൂരിൽ വരുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ, ബിസിനസ്സ് എന്നിവയിൽ ഏർപ്പെടാൻ കഴിയില്ലെന്ന് ഐസിഎയും എംഒഎംമ്മും അറിയിച്ചു. ഈ നിയമം ലംഘിച്ചതായി കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണ് , അല്ലെങ്കിൽ അവരുടെ സന്ദർശന പാസ് റദ്ദാക്കുകയും നാടുകടത്തുകയും സിംഗപ്പൂരിലേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.
ഈ പാസ് ഹോൾഡർമാരെ നിയമവിരുദ്ധമായി നിയമിക്കുന്ന തൊഴിലുടമകൾ, അല്ലെങ്കിൽ ഇത്തരത്തിലുള്ള പാസ് ഹോൾഡർമാരെ നിയമവിരുദ്ധമായി ജോലിയിൽ പ്രവേശിപ്പിക്കുന്നവർ, 5,000 ഡോളറിൽ കുറയാത്തതും 30,000 ഡോളറിൽ കൂടാത്തതുമായ പിഴ, അല്ലെങ്കിൽ 12 മാസത്തിൽ കൂടാത്ത തടവ് ശിക്ഷ, അല്ലെങ്കിൽ രണ്ടുതരത്തിലുള്ള നടപടികളും നേരിടേണ്ടിവരും. അവരുടെ വർക്ക് പാസ് പ്രത്യേകാവകാശങ്ങളും മറ്റുമായി താൽക്കാലികമായി നിർത്തിവച്ചേക്കാം.