മന്ത്രി ശിവൻകുട്ടിയും നിയമസഭാ കയ്യാങ്കളി നടത്തിയ മു൯ എംഎൽഎ മാരും പൊതുമുതൽ നശിപ്പിച്ച്, സർക്കാർ ഖജനാവിനു വരുത്തിയ നഷ്ടം അവർ ഖജനാവിലേക്ക് നൽകണം.
അവരുടെ കേസ് നടത്തുവാൻ അതിന്റെ പത്തിരട്ടിയിൽ കൂടുതൽ തുക ചെലവാക്കി പൊതുഖജനാവിന് വരുത്തിയ നഷ്ടം മുഖ്യമന്ത്രി നൽകുമോ ? മുഖ്യമന്ത്രി ജാഗ്രത പുലർത്തിയില്ലെങ്കിൽ, പ്രശ്നം അദ്ദേഹത്തിൻ്റെ രാജിയിലേ കലാശുക്കൂ എന്നും പി.സി. തോമസ് .
മുൻ ധനമന്ത്രി കെ.എം.മാണിയെ അഴിമതിക്കാരനാക്കിത്തീ൪ക്കുവാ൯ ശിവ൯കുട്ടി സ്പീക്കറുടെ മേശപ്പുറത്തു കയറിനിന്ന് റൗഡിസം കാണിച്ചതു മാത്രമല്ല, വിലപിടിപ്പുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞ് പൊതുഖജനാവിന് നഷ്ടമുണ്ടാക്കി. മറ്റു മുൻ സിപിഎം എംഎൽഎമാരും കാര്യമായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ആ നഷ്ടം എത്ര എന്ന് കണക്കാക്കി അവരിൽനിന്ന് സർക്കാർ തുക ഈടാക്കണം.
പക്ഷേ ആ തുകയുടെ 10 ഇരട്ടിയിൽ കൂടുതൽ തുക കുറ്റക്കാരായ ശിവ൯ കുട്ടിയേയും, എംഎൽഎമാരെയും സംരക്ഷിക്കാൻ വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തി കേരള സർക്കാർ തന്നെ ചെലവാക്കി. ആ തുക പൊതുഖജനാവിലേക്ക് ആര് നൽകും ? കേരള മുഖ്യമന്ത്രി ഈ ചോദ്യത്തിന് ഉത്തരം പറയണം. കഴിവതും വേഗം ആ തുക എത്രയെന്ന് വെളിപ്പെടുത്തി ജനങ്ങൾക്ക് വരുത്തിയ നഷ്ടം എന്ന നിലയിൽ പൊതുഖജനാവിലേക്ക് അദ്ദേഹം തന്നെ അടയ്ക്കണം.
താമസിച്ചാൽ ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ നി൪ബന്ധിതരാകും. അവസാനം അത് മുഖ്യമന്ത്രിയുടെ രാജിയിൽ തന്നെ കലാശിക്കുമെന്നും തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി.